രക്ഷ നേടാന്‍ പുരുഷന്‍മാര്‍ കണ്ടെത്തുന്ന എളുപ്പവഴിയാണീ മൂന്ന്‌ വാക്കുകള്‍..............




പുരുഷന്‍മാര്‍ നുണക്കെട്ടഴിക്കുന്പോള്‍
 
ഐ ആം സോറി (ഞാന്‍ ക്ഷമ ചോദിക്കുന്നു): ഒരു സന്ദര്‍ഭത്തില്‍ നിന്ന്‌ രക്ഷ നേടാന്‍ പുരുഷന്‍മാര്‍ കണ്ടെത്തുന്ന എളുപ്പവഴിയാണീ മൂന്ന്‌ വാക്കുകള്‍. അത്‌ വഴി വഴക്കില്‍ നിന്ന്‌ തടിയൂരാന്‍ അവര്‍ക്ക്‌ കഴിയുന്നു.

ഞാന്‍ ഏകനാണ്‌: ഞാന്‍ തനിച്ചാണ്‌, എനിക്ക്‌ വളരെയധികം ഒറ്റപ്പെടല്‍ ഫീല്‍ ചെയ്യുന്നു... തുടങ്ങിയ വാക്യങ്ങള്‍ മിക്ക പുരുഷന്‍മാരും അവരുടെ പങ്കാളിയുടെ അടുത്ത എന്തെങ്കിലും സന്ദര്‍ഭത്തില്‍ പ്രയോഗിച്ചിട്ടുണ്ടാവും. സ്‌ത്രീയ്‌ക്ക്‌ സുരക്ഷിതത്വം തോന്നിക്കാന്‍ കൂടിയാണീ നുണ പറച്ചില്‍. അപ്പോള്‍ താന്‍ മാത്രമേ ഒപ്പമുളളൂ എന്ന്‌ ചിന്ത സ്‌ത്രീയെ സന്തോഷിപ്പിക്കുകയും ആശ്വാസമേക്കുകയും ചെയ്യും. ഇതിന്‌ പുറമേ, പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാനും ഈ കൊച്ചു നുണ പുരുഷന്‌ സഹായകമാവുന്നു.

നിനക്കത്ര തടിയൊന്നുമില്ല: കാമുകിയെ പാട്ടിലാക്കി നിര്‍ത്താനുളള ഉത്തമമാര്‍ഗ്ഗമാണ്‌ അവരുടെ ശരീരപ്രകൃതിയെ കുറിച്ച്‌ വാനോളം പുകഴ്‌ത്തുകയെന്നത്‌. കാമുകിയ്‌ക്ക്‌ തടിയല്‍പ്പം കൂടുതലാണ്‌, ഇതേ കുറിച്ച്‌ കക്ഷി വളരെ ടെന്‍ഷനടിക്കുന്നുമുണ്ട്‌.

ആ അവസരത്തില്‍ നീ കരുതുന്നത്‌ പോലെ അത്ര തടിയൊന്നും നിനക്കില്ല. നിനക്ക്‌ വെറുതേ തോന്നുന്നതാണ്‌. ആവശ്യത്തിന്‌ തടിയെ നിനക്കുളളൂ.. തുടങ്ങിയ പ്രയോഗങ്ങള്‍ അവളെ സന്തോഷിപ്പിക്കുമെന്ന് പുരുഷനറിയാം.

പങ്കാളിയെ നിരാശപ്പെടുത്തേണ്ട എന്ന കരുതിയാണ്‌ പുരുഷന്‍മാര്‍ ഇത്തരം നുണകള്‍ എഴുന്നളളിക്കുന്നത്‌.

15 മിനിറ്റിനകം ഞാന്‍ അവിടെയെത്തും: ഇത്‌ ചുരുങ്ങിയത്‌ ഒരു പത്തിരുപത്‌ പ്രാവശ്യമെങ്കിലും തന്റെ പുരുഷകേസരിയില്‍ കേള്‍ക്കാത്ത സ്‌ത്രീകളുണ്ടാവില്ല. നീയൊരുങ്ങിയിരുന്നോ, ഞാന്‍ അരമണിക്കൂറിനകം അവിടെയെത്തും. അല്ലെങ്കില്‍ നീ സ്ഥലത്തെത്തിയോ, അവിടെ നിക്കേ, ഞാനിതാ എത്തികഴിഞ്ഞു തുടങ്ങിയവ പുരുഷന്‍മാരുടെ സ്ഥിരം പല്ലവികളാണ്‌.

പാവം പങ്കാളി ഉടുത്തൊരുങ്ങി മണിക്കൂറുകള്‍ വഴികണ്ണും നട്ടിരിക്കുന്നത്‌ മിച്ചം. അവസാനം നമ്മുടെ കക്ഷി എത്തി കഴിഞ്ഞാലോ, നേരം വൈകാന്‍ എന്തെല്ലാം കാരണങ്ങളാണ്‌ നിരത്തുക. ഇതും വിശ്വസിച്ച്‌ കണ്ണുമിഴിച്ചിരിക്കാനെ അവള്‍ക്ക്‌ കഴിയൂ, കാര്യകാരണസഹിതം നുണകളുടെ ഭാണ്ഡകെട്ടഴിക്കുമ്പോള്‍ പിന്നെന്തു ചെയ്യാന്‍ പറ്റും.

ലോകത്തില്‍ ഏറ്റവും ഇഷ്ടം നിന്നെ: ഇത് കേള്‍ക്കാത്ത കാമുകിമാരുണ്ടാവില്ല. ഈ ലോകത്ത് എനിക്ക് നിന്നെ കഴിഞ്ഞെ മറ്റെന്തുമുളളൂ. നീയില്ലാതൊരു ജീവിതം എനിക്ക് ചിന്തിക്കാനെ കഴിയില്ല.. എന്നിങ്ങനെ പോവും പുരുഷസല്ലാപങ്ങള്‍.

ഇത് കേട്ടപാതി കേള്‍ക്കാത്ത പാതി നമ്മുടെ നായിക അങ്ങ് വാനോളം ഉയരുമെന്ന് നായകന് അറിയാം. ഇങ്ങനെ എത്ര പേരോട് പുളളി ഇതേ പല്ലവി ചൊല്ലിയിട്ടുണ്ടെന്ന് പുരുഷന്‍റെ മാത്രം സ്വകാര്യം.

 


അഭിപ്രായങ്ങളൊന്നുമില്ല

Rashid Tuvvur. Blogger പിന്തുണയോടെ.